Sunday, April 15, 2007

മുറിവുകള്‍

ചില മുറിവുകള്‍ ഇങ്ങനെയാണ്‌
ഒരു മരുന്നിനു മുമ്പിലും
തോറ്റുകൊടുക്കാതെ
നീണ്ടകാലം നീറി നീറി പടരും

മറ്റ്‌ ചിലവ ചെറിയ ആയുസ്സു കൊണ്ട്‌
തണ്റ്റെ സാന്നിദ്ധ്യം
ഒരു അടയാളത്തില്‍ ഒളിപ്പിച്ച്‌
ടിങ്ങ്ചറിണ്റ്റെയോ ലോഷണ്റ്റെയോ
മണത്തില്‍ അലിഞ്ഞു തീരും

പിന്നെയുമുണ്ട്‌
ഓര്‍മ്മകളുടെ
കിണറിനുള്ളില്‍ തപ്പിയെടുക്കേണ്ട
അടയാളങ്ങളായി തിരിച്ചറിയല്‍ കാര്‍ഡില്‍ ഇടം നേടുന്നവ

എങ്കിലും എനിക്കിഷ്ടം
ഒരു അടയാളവും ബാക്കി വക്കാതെ
ഞാനിവിടെയുണ്ടേ എന്ന് വിളിച്ചു കൂവുന്ന
ശല്യക്കാരായ ചതവുകളെയാണ്‌

Tuesday, April 03, 2007

കറുത്ത വഴികള്‍

വഴികള്‍ എന്നുമൊരു കീറാമുട്ടിയാണ്‌
പാടം മുറിച്ചു കടന്ന്‌ ഇടവഴിയിലെ ആദ്യത്തെ വീട്‌
വീട്ടിലേക്കുള്ള ഓരോ വഴിയും
പരിചിതമായ മണങ്ങളിലേക്ക്‌ സ്വദുകളിലേക്കുള്ള മടങ്ങിപോക്ക്‌
സ്വന്തം മരണത്തിണ്റ്റെ സത്യം ഉറക്കെ കൂവുന്ന
കടുകിണ്റ്റെ ശബ്ദമോ തൂവിച്ചൊരിയുന്ന പാലിണ്റ്റെ കരിഞ്ഞ മണമോ
ആറ്റുക്കള വഴിയുടെ ഓര്‍മ്മപ്പെടുത്തല്‍
മുഷിഞ്ഞ പാത്രങ്ങളും സംസാരിക്കുന്ന ചുവരുകളും വീട്ടമ്മയുടെ നിശ്വാസങ്ങളും
ഓരോ അടുക്കള വഴിയുടെയുംബാക്കി പത്രം.

പ്രണയ വഴികള്‍ക്ക്‌ റോസപ്പൂവിണ്റ്റെ മാര്‍ദ്ദവത്തെക്കാള്
‍കരമുള്ളിണ്റ്റെ കൊത്തി വലിക്കുന വേദന.
വിപ്ളവത്തിണ്റ്റെ വഴികള്‍ അക്ഷരങ്ങളിലൂടെയല്ലെന്ന്‌
വൈകി വന്ന വിവേകം.
മരണത്തിണ്റ്റെ വഴി പൊട്ടിച്ചിരിയുടെതാണെന്ന്‌
ഇടയ്ക്കൊക്കെ ഓര്‍മ്മിപ്പിക്കുന്നതവള്‍
പായുന്ന വാഹനത്തിണ്റ്റെ ഇരമ്പലിനപ്പുറം
ഈ കറുത്തു പുളഞ്ഞ വഴികള്‍ഒന്നുമെന്നോട്‌ പറയുന്നില്ല.
വരി വച്ച ഉറുമ്പുകളെ പോലെ നരച്ച കെട്ടിടങ്ങളുടെ
നീണ്ട നിരകളല്ലാതെ ഈ വഴികള്‍ ഒന്നും ബാക്കി വയ്ക്കുന്നില്ല.